Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഹിമത്തോട് ഭൂമിയില്‍ പതിക്കുക എന്നും മഴയോടും പെരുമഴയോടും ശക്തമായിവര്‍ഷിക്കുക എന്നും അവിടുന്മ്പറയുന്നു.
ജോബ് 37:6

പഴയ നിയമം

   

പ്രഭാഷകന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51     
   

പ്രഭാഷകന്‍8

1 ശക്തനോടു മത്സരിക്കരുത്നീ അവന്‍റെ പിടിയില്‍പ്പെടും.2 ധനവാനുമായി കലഹിക്കരുത്;അവന്‍ നിന്നെ നശിപ്പിക്കും. സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്; രാജാക്കന്‍മാരെ വഴിതെറ്റിച്ചിട്ടുണ്ട്.3 വായാടിയോടു വാദിച്ച് അവന്‍റെ അഗ്നിയില്‍ വിറകിട്ടു കൊടുക്കരുത്.4 സംസ്കാരശൂന്യനോട് അധികം അടുക്കരുത്; നിന്‍റെ പൂര്‍വികന്‍മാര്‍കൂടി അപമാനമേല്‍ക്കും.5 പശ്ചാത്തപിക്കുന്ന പാപിയെപരിഹസിക്കരുത്; നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ഓര്‍ക്കണം.6 വൃദ്ധരെ നിന്ദിക്കരുത്; നമുക്കും പ്രായമാവുകയല്ലേ?7 ആരുടെയും മരണത്തില്‍ സന്തോഷിക്കരുത്; നമുക്കും മരണമുണ്ട്.8 ജ്ഞാനികളുടെ മൊഴികളെ നിസ്സാരമാക്കരുത്; ആപ്തവാക്യങ്ങള്‍ ഹൃദിസ്ഥമാക്കുക; അവനിന്നെ പ്രബോധിപ്പിക്കും; മഹാന്‍മാരെ സേവിക്കേണ്ടതെങ്ങനെയെന്നു നീ ശീലിക്കുകയും ചെയ്യും.9 വൃദ്ധരുടെ ഉപദേശം ആദരിക്കുക; എന്തുകൊണ്ടെന്നാല്‍, അവര്‍തന്നെതങ്ങളുടെ പിതാക്കന്‍മാരില്‍നിന്നാണു പഠിച്ചത്. അവരില്‍നിന്നു നിനക്ക് അറിവു ലഭിക്കും; അവസരത്തിനൊത്തു മറുപടിപറയാന്‍ നിനക്കു കഴിയും.10 പാപിയുടെ കനല്‍ ഊതിക്കത്തിക്കരുത്; അതിന്‍റെ ജ്വാലയില്‍ നീ ദഹിച്ചുപോകും.11 ഉദ്ധതനോടു കിടമത്സരം വേണ്ടാ; നിന്‍റെ വാക്കുകള്‍കൊണ്ടുതന്നെ അവന്‍ നിനക്കു കെണിയൊരുക്കും.12 നിന്നെക്കാള്‍ പ്രബലനു കടംകൊടുക്കരുത്; കൊടുത്താല്‍, പോയതുതന്നെ.13 കഴിവിനപ്പുറം ജാമ്യം നില്‍ക്കരുത്; നിന്നാല്‍, പണം കരുതിക്കൊള്ളുക.14 ന്യായാധിപനെതിരേ വ്യവഹരിക്കരുത്; വിധി അവന് അനുകൂലമായേവരൂ.15 വഴക്കാളിയോടുകൂടെ നടക്കരുത്; അവന്‍ നിനക്കു ഭാരമായിത്തീരും; അവന്‍ തോന്നുംപടി നടന്ന് നിന്നെയും അപകടത്തില്‍ ചാടിക്കും.16 ക്ഷിപ്രകോപിയോടു വഴക്കിനു നില്‍ക്കുകയോ അവനോടൊത്തു വിജനപ്രദേശത്തുസഞ്ചരിക്കുകയോ അരുത്; രക്തംചൊരിയാന്‍ അവനു മടിയില്ല; സഹായിക്കാന്‍ ആരുമില്ലെന്നു കണ്ടാല്‍,അവന്‍ അടിച്ചു വീഴ്ത്തും.17 ഭോഷന്‍റെ ഉപദേശം തേടരുത്; അവനു രഹസ്യം സൂക്ഷിക്കാനാവില്ല.18 ഗോപ്യമായിരിക്കേണ്ടതൊന്നും അന്യര്‍ കാണ്‍കെ ചെയ്യരുത്. അവന്‍ അത് എങ്ങനെ മുതലാക്കുമെന്ന്ആര്‍ക്കറിയാം!19 എല്ലാവരോടും എല്ലാം തുറന്നുപറയരുത്; അതു നിന്‍റെ സന്തോഷം കെടുത്തിയേക്കാം.