Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
യോഹന്നാന്‍ 14:27

പഴയ നിയമം

   

പ്രഭാഷകന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51     
   

പ്രഭാഷകന്‍31

സമ്പത്തിന്‍റെ വിനിയോഗം

1 ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്കണ്ഠഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.2 ഉത്കണ്ഠ ഉറക്കത്തെ തടസ്സപ്പെടുത്തുകയും കഠിനരോഗം നിദ്രയെ ഇല്ലാതാക്കുകയുംചെയ്യുന്നു.3 ധനികന്‍ പണം കുന്നുകൂട്ടാന്‍ അദ്ധ്വാനിക്കുന്നു; വിശ്രമവേളയില്‍ അവന്‍ സുഖഭോഗങ്ങളില്‍ മുഴുകുന്നു.4 ദരിദ്രന്‍ അദ്ധ്വാനിക്കുന്നത്ഉപജീവനത്തിനുവേണ്ടിയാണ്; വിശ്രമിച്ചാല്‍ അവനു ദാരിദ്ര്യം വര്‍ദ്ധിക്കും.5 സ്വര്‍ണത്തെ സ്നേഹിക്കുന്നവനുനീതീകരണമില്ല; പണത്തെ പിന്തുടരുന്നവനുമാര്‍ഗഭ്രംശം സംഭവിക്കും.6 സ്വര്‍ണംനിമിത്തം പലരും നശിച്ചിട്ടുണ്ട്; നാശത്തെ അവര്‍ മുഖാഭിമുഖം ദര്‍ശിക്കുന്നു.7 അതിനുവേണ്ടി ജീവിതമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് അതു കെണിയാണ്; ഭോഷന്‍മാര്‍ അതില്‍ വീഴും.8 കുറ്റമറ്റവനും സ്വര്‍ണത്തെകാംക്ഷിക്കാത്തവനുമായധനവാന്‍ അനുഗൃഹീതനാണ്.9 അങ്ങനെയുള്ളവന്‍ ആരുണ്ട്?അവനെ ഞങ്ങള്‍ അനുഗൃഹീതന്‍എന്നുവിളിക്കും; സ്വജനമധ്യേ അവന്‍ അദ്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു.10 ഈവിധം പരീക്ഷിക്കപ്പെട്ട്കുറ്റമറ്റവനായി കാണപ്പെട്ടവന്‍ ആരുണ്ട്? അവന് അഭിമാനിക്കാന്‍ അവകാശമുണ്ട്.പാപം ചെയ്യാന്‍ കഴിവുണ്ടായിട്ടുംഅതു ചെയ്യാത്തവനും തിന്‍മ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവനും ആരുണ്ട്?11 അവന്‍റെ ഐശ്വര്യം സ്ഥിരമായിരിക്കും; സമൂഹം അവന്‍റെ ഔദാര്യത്തെപുകഴ്ത്തുകയും ചെയ്യും.

വിരുന്നും വീഞ്ഞും

12 മഹാനായ ഒരുവനോടുകൂടെഭക്ഷണത്തിനിരിക്കുമ്പോള്‍ആര്‍ത്തികാണിക്കുകയും എത്ര വിഭവസമൃദ്ധം എന്നു പറയുകയും അരുത്.13 അത്യാഗ്രഹമുള്ള കണ്ണ് ദുഷിച്ചതാണെന്ന് ഓര്‍ക്കുക; കണ്ണിനെക്കാള്‍ കൊതിയുള്ളതായിസൃഷ്ടികളില്‍ എന്താണുള്ളത്? അതുനിമിത്തം ഓരോ മുഖവുംകണ്ണീര്‍ വാര്‍ക്കുന്നു.14 കാണുന്നതിനൊക്കെ കൈനീട്ടരുത്; ഭക്ഷണമേശയില്‍ അയല്‍ക്കാരനെ ഉന്തിമാറ്റരുത്.15 അയല്‍ക്കാരന്‍റെ വികാരത്തെവിധിക്കുന്നതിനുമുമ്പു സ്വന്തം വികാരത്തെ കണക്കിലെടുക്കണം; ഓരോ സംഗതിയും ആലോചിച്ചു ചെയ്യുക.16 നിനക്കു വിളമ്പുന്നതു മനുഷ്യോചിതമായി ഭക്ഷിക്കുക; ആര്‍ത്തിയോടെ ചവച്ചാല്‍അവജ്ഞാപാത്രമാകും.17 ആദ്യം ഭക്ഷിച്ചു നിര്‍ത്തുന്നതാണ് മര്യാദ; മതിവരായ്ക കാണിക്കുന്നത്നിന്ദയ്ക്കു കാരണമാകും.18 അനേകം പേരോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍മറ്റുള്ളവര്‍ക്കു മുമ്പേ നീഭക്ഷിച്ചുതുടങ്ങരുത്.19 സംസ്കാരസമ്പന്നന്‍ അമിതമായിഭക്ഷിക്കുന്നില്ല; അവന് ഉറക്കം അനായാസമാണ്20 മിതമായി ഭക്ഷിക്കുന്നവന്‍നന്നായി ഉറങ്ങുന്നു; അവന്‍ ഉന്‍മേഷവാനായി രാവിലെ ഉണരുന്നു; അമിതഭക്ഷണം നിദ്രാരാഹിത്യവുംദഹനക്ഷയവും ഉദരവേദനയും ഉളവാക്കുന്നു.21 അമിതമായി ഭക്ഷിച്ചാല്‍ഛര്‍ദിച്ചുകളയുക, ആശ്വാസം ലഭിക്കും.22 മകനേ, എന്‍റെ വാക്കു കേള്‍ക്കുക;അത് അവഗണിക്കരുത്; അവസാനം നീ അതിന്‍റെ വില അറിയും. ഏതു ജോലിയും ഉത്സാഹപൂര്‍വം ചെയ്യുക; നിന്നെ രോഗം ബാധിക്കുകയില്ല.23 ഭക്ഷണം നിര്‍ലോപം നല്‍കുന്നവനെഎല്ലാവരും പുകഴ്ത്തും; അവന്‍റെ ഔദാര്യത്തെക്കുറിച്ചുള്ളഅവരുടെ പ്രശംസ വിശ്വസനീയവുമാണ്.24 ഭക്ഷണം നല്‍കുന്നതില്‍ പിശുക്കുകാണിക്കുന്നവനെ ആളുകള്‍ പഴിക്കും; അവന്‍റെ അല്‍പത്വത്തെക്കുറിച്ചുള്ളഅവരുടെ പരാതി സത്യമാണ്.25 വീഞ്ഞുകുടിച്ച് ധീരത പ്രകടിപ്പിക്കാന്‍ ശ്രമിക്കേണ്ടാ; വീഞ്ഞ് അനേകരെ നശിപ്പിച്ചിട്ടുണ്ട്.26 ഉരുക്കിന്‍റെ പതം ചൂളയില്‍ തെളിയുന്നു; അഹങ്കാരികളുടെ കലഹത്തില്‍ വീഞ്ഞ്ഹൃദയങ്ങളെ ശോധനചെയ്യുന്നു.27 മിതമായി കുടിച്ചാല്‍ വീഞ്ഞ്മനുഷ്യനു ജീവന്‍പോലെയാണ്; വീഞ്ഞു കുടിക്കാത്തവന് എന്തു ജീവിതം? അതു മനുഷ്യന്‍റെ സന്തോഷത്തിനു സൃഷ്ടിച്ചിട്ടുള്ളതാണ്.28 ഉചിതമായ സമയത്ത് മിതമായി കുടിച്ചാല്‍ വീഞ്ഞ് ഹൃദയത്തിനുസന്തോഷവും ആത്മാവിന് ആനന്ദവുമാണ്.29 അമിതമായാല്‍ വീഞ്ഞ് ഇടര്‍ച്ചയുംപ്രലോഭനവും ഉണ്ടാക്കുന്നതിക്താനുഭവമാണ്.30 ഉന്‍മത്തത വിഡ്ഢിയെ കോപിപ്പിച്ച്നാശത്തിലെത്തിക്കുന്നു; അത് അവന്‍റെ ശക്തി കെടുത്തിമുറിവു വര്‍ദ്ധിപ്പിക്കുന്നു.31 വീഞ്ഞുസത്കാരവേളയില്‍അയല്‍ക്കാരനെ ശാസിക്കരുത്; ആഹ്ലാദപ്രകടനങ്ങളില്‍ അവനെനിന്ദിക്കുകയും ചെയ്യരുത്; അവനെ ശകാരിക്കുകയോനിര്‍ബന്ധിക്കുകയോ അരുത്.