Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
സംഖ്യ 7:79

പഴയ നിയമം

   

സുഭാഷിതങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31     
   

സുഭാഷിതങ്ങള്‍16

1 മനുഷ്യന്‍ പദ്ധതികള്‍ വിഭാവനംചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്‍േറതത്രേ.2 ഒരുവനു തന്‍റെ നടപടികള്‍അന്യൂനമെന്നു തോന്നുന്നു; കര്‍ത്താവ് ഹൃദയം പരിശോധിക്കുന്നു.3 നിന്‍റെ പ്രയത്നം കര്‍ത്താവില്‍അര്‍പ്പിക്കുക; നിന്‍റെ പദ്ധതികള്‍ ഫലമണിയും.4 കര്‍ത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു; അനര്‍ഥദിനത്തിനുവേണ്ടി അവിടുന്ന്ദുഷ്ടരെയും സൃഷ്ടിച്ചു.5 അഹങ്കരിക്കുന്നവരോടു കര്‍ത്താവിന്വെറുപ്പാണ്; അവര്‍ക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീര്‍ച്ച.6 ആത്മാര്‍ഥതയും വിശ്വസ്തതയുമാണ്അധര്‍മത്തിനു പരിഹാരം; ദൈവഭയം തിന്‍മയില്‍നിന്ന്അകറ്റിനിര്‍ത്തുന്നു.7 ഒരുവന്‍റെ വഴികള്‍ കര്‍ത്താവിമ്പ്രീതികരമായിരിക്കുമ്പോള്‍ശത്രുക്കള്‍പോലും അവനോട്ഇണങ്ങിക്കഴിയുന്നു.8 നീതിപൂര്‍വം നേടിയ ചെറിയആദായമാണ് അനീതിവഴി നേടിയവലിയ ആദായത്തെക്കാള്‍ വിശിഷ്ടം.9 മനുഷ്യന്‍ തന്‍റെ മാര്‍ഗംആലോചിച്ചുവയ്ക്കുന്നു; അവന്‍റെ കാലടികളെ നിയന്ത്രിക്കുന്നത്കര്‍ത്താവാണ്.10 രാജാവിന്‍റെ നാവില്‍ ദൈവനിശ്ചയംകുടികൊള്ളുന്നു; വിധിക്കുമ്പോള്‍ അവന് തെറ്റുപറ്റുകയില്ല.11 ശരിയായ അളവും തൂക്കവും കര്‍ത്താവ്നിയന്ത്രിക്കുന്നു; സഞ്ചിയിലുള്ള കട്ടികള്‍ അവിടുന്ന്നിശ്ചയിക്കുന്നു.12 ദുഷ്പ്രവൃത്തികള്‍ രാജാക്കന്‍മാര്‍വെറുക്കുന്നു; നീതി സിംഹാസനത്തെ ഉറപ്പിക്കുന്നു.13 നീതിപൂര്‍വമായ വാക്കുകള്‍ രാജാവിനെ ആഹ്ലാദിപ്പിക്കുന്നു; നേരുപറയുന്നവനെ അവന്‍ സ്നേഹിക്കുന്നു.14 രാജാവിന്‍റെ കോപം മരണത്തിന്‍റെ ദൂതനാണ്; വിവേകിക്ക് അതു ശമിപ്പിക്കാന്‍ കഴിയും.15 രാജാവിന്‍റെ പ്രസാദത്തില്‍ ജീവന്‍കുടികൊള്ളുന്നു; രാജപ്രീതി വസന്തത്തില്‍ മഴ പൊഴിക്കുന്നമേഘങ്ങളെപ്പോലെയാണ്.16 ജ്ഞാനം ലഭിക്കുന്നതു സ്വര്‍ണംകിട്ടുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ്; വിജ്ഞാനം വെള്ളിയെക്കാള്‍ അഭികാമ്യവും.17 സത്യസന്ധരുടെ വഴി തിന്‍മയില്‍നിന്ന്ഒഴിഞ്ഞുമാറുന്നു; സ്വന്തം വഴി കാക്കുന്നവന്‍ ജീവന്‍പരിരക്ഷിക്കുന്നു.18 അഹങ്കാരം നാശത്തിന്‍റെ മുന്നോടിയാണ്; അഹന്ത അധഃപതനത്തിന്‍റെയും.19 അഹങ്കാരികളോടു ചേര്‍ന്നു കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനെക്കാള്‍ നല്ലത് വിനീതനായി ദരിദ്രനോടൊപ്പം കഴിയുകയാണ്.20 ദൈവവചനം ആദരിക്കുന്നവന്‍ഉത്കര്‍ഷം നേടും; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.21 ഹൃദയത്തില്‍ ജ്ഞാനമുള്ളവന്‍വിവേകിയെന്ന് അറിയപ്പെടുന്നു. ഹൃദ്യമായ ഭാഷണം കൂടുതല്‍അനുനയിപ്പിക്കുന്നു.22 വിവേകം ലഭിച്ചവന് അതു ജീവന്‍റെ ഉറവയാണ്; ഭോഷത്തം ഭോഷനുള്ള ശിക്ഷയത്രേ.23 വിവേകിയുടെ മനസ്സ് വാക്കുകളെയുക്തിയുക്തമാക്കുന്നു; അങ്ങനെ അതിനു പ്രേരകശക്തിവര്‍ധിക്കുന്നു.24 ഹൃദ്യമായ വാക്കു തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്.25 ശരിയെന്നു തോന്നിയ വഴിമരണത്തിലേക്കു നയിക്കുന്നതാവാം.26 വിശപ്പ് പണിക്കാരനെക്കൊണ്ട് കൂടുതല്‍ ജോലിചെയ്യിക്കുന്നു; അത് അവനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.27 വിലകെട്ടവന്‍ തിന്‍മ നിരൂപിക്കുന്നു; അവന്‍റെ വാക്ക് പൊള്ളുന്നതീപോലെയാണ്.28 വികടബുദ്ധി കലഹം പരത്തുന്നു; ഏഷണിക്കാരന്‍ ഉറ്റമിത്രങ്ങളെഭിന്നിപ്പിക്കുന്നു.29 അക്രമി അയല്‍ക്കാരനെ വശീകരിച്ച്അപഥത്തിലേക്കു നയിക്കുന്നു.30 കണ്ണിറുക്കുന്നവന്‍ ദുരാലോചന നടത്തുന്നു; ചുണ്ടു കടിക്കുന്നവന്‍ തിന്‍മയ്ക്കുവഴിയൊരുക്കുന്നു.31 നരച്ച മുടി മഹത്വത്തിന്‍റെ കിരീടമാണ്; സുകൃതപൂര്‍ണമായ ജീവിതംകൊണ്ടാണ്അതു കൈവരുന്നത്.32 ക്ഷമാശീലന്‍ കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവന്‍ നഗരംപിടിച്ചെടുക്കുന്നവനെക്കാളുംശ്രേഷ്ഠനാണ്.33 കാര്യങ്ങള്‍ തീരുമാനിക്കാന്‍കുറിയിടുന്നവരുണ്ട്; അന്തിമമായ തീരുമാനം കര്‍ത്താവിന്‍േറതാണ്.