Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഈവെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്‍റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്‍റെ ഭാഗഭാക്കുകളുമാണ്.
എഫേസോസ് 3:6

പഴയ നിയമം

   

സുഭാഷിതങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31     
   

സുഭാഷിതങ്ങള്‍13

1 വിവേകമുള്ള മകന്‍ പിതാവിന്‍റെ ഉപദേശം കേള്‍ക്കുന്നു; പരിഹാസകന്‍ ശാസനം അവഗണിക്കുന്നു.2 ഉത്തമനായ മനുഷ്യന്‍ തന്‍റെ വാക്കുകളുടെ സത്ഫലം അനുഭവിക്കുന്നു;വഞ്ചകന്‍മാര്‍ അക്രമമാണ് അഭിലഷിക്കുന്നത്.3 വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന്‍ തന്‍റെ ജീവന്‍ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു.4 എത്ര ആഗ്രഹിച്ചാലും അലസന് ഒന്നും കിട്ടുന്നില്ല; സ്ഥിരോത്സാഹിക്കു സമൃദ്ധമായി ലഭിക്കുന്നു.5 നീതിമാന്‍ കാപട്യത്തെ വെറുക്കുന്നു; ദുഷ്ടന്‍ ലജ്ജയും അഭിമാനവുംവെടിഞ്ഞു പ്രവര്‍ത്തിക്കുന്നു.6 സത്യസന്ധമായി പെരുമാറുന്നവനെനീതി കാത്തുകൊള്ളും; ദുഷ്ടനെ പാപം നിലംപതിപ്പിക്കുന്നു,7 ഒരുവന്‍ ധനികനെന്നു നടിക്കുന്നു,എങ്കിലും അവന്യാതൊന്നും ഇല്ല. അപരന്‍ ദരിദ്രനെന്നു നടിക്കുന്നു,എങ്കിലും അവനു ധാരാളം സമ്പത്തുണ്ട്.8 ജീവന്‍ വീണ്ടെടുക്കാനുള്ളമോചനദ്രവ്യമാണു മനുഷ്യന് സമ്പത്ത്; എന്നാല്‍, ദരിദ്രന് മോചനത്തിനു മാര്‍ഗമില്ല.9 നീതിമാന്‍റെ ദീപം തെളിഞ്ഞു പ്രകാശിക്കും; ദുഷ്ടന്‍റെ വിളക്ക് അണഞ്ഞുപോകും.10 താന്തോന്നികള്‍ ഔദ്ധത്യം നിമിത്തംകലഹമുണ്ടാക്കുന്നു; ഉപദേശം സ്വീകരിക്കുന്നവരോടുകൂടെയാണ് വിവേകം.11 അനായാസമായി നേടിയസമ്പത്തു ക്ഷയിച്ചുപോകും; അല്‍പ്പാല്‍പ്പമായി കരുതിവയ്ക്കുന്നവന്‍ അതു വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.12 സഫലമാകാന്‍ വൈകുന്ന പ്രതീക്ഷഹൃദയത്തെ വേദനിപ്പിക്കുന്നു; സഫലമായിക്കഴിഞ്ഞആഗ്രഹംജീവന്‍റെ വൃക്ഷമാണ്.13 ഉപദേശം നിന്ദിക്കുന്നവന്‍ തനിക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു; കല്‍പന ആദരിക്കുന്നവന് പ്രതിഫലം ലഭിക്കും.14 ജ്ഞാനിയുടെ ഉപദേശം ജീവന്‍റെ ഉറവയാണ്; മരണത്തിന്‍റെ കെണികളില്‍നിന്ന്ഒഴിഞ്ഞുമാറാന്‍ അതു സഹായിക്കുന്നു.15 സദ്ബുദ്ധി പ്രീതി ജനിപ്പിക്കുന്നു; അവിശ്വസ്തരുടെ മാര്‍ഗം അവര്‍ക്ക്നാശം വരുത്തുന്നു.16 വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു; ഭോഷനാകട്ടെ തന്‍റെ ഭോഷത്തംതുറന്നു കാട്ടുന്നു.17 ഔചിത്യമില്ലാത്ത ദൂതന്‍ ആളുകളെകുഴപ്പത്തിലാഴ്ത്തുന്നു; വിശ്വസ്തനായ സന്ദേശവാഹകന്‍രഞ്ജനം കൈവരുത്തുന്നു.18 ഉപദേശം അവഗണിക്കുന്നവന്ദാരിദ്ര്യവും അപമാനവും നേരിടുന്നു; ശാസനം ആദരിക്കുന്നവന്‍ബഹുമാനിക്കപ്പെടുന്നു.19 നിറവേറിയ അഭിലാഷംആത്മാവിനു മാധുര്യമിയറ്റുന്നു; തിന്‍മ വിട്ടൊഴിയുന്നതുഭോഷര്‍ക്ക് അഹിതമാണ്.20 വിവേകികളോടു സംസര്‍ഗം ചെയ്യുന്നവന്‍ വിവേകിയായിത്തീരുന്നു; ഭോഷരുമായി കൂട്ടുകൂടുന്നവന്ഉപദ്രവം നേരിടും.21 പാപികളെ ദൗര്‍ഭാഗ്യം പിന്‍തുടരുന്നു; നീതിമാന്‍മാര്‍ക്ക് ഐശ്വര്യംപ്രതിഫലമായി ലഭിക്കുന്നു.22 ഉത്തമനായ മനുഷ്യന്‍ തന്‍റെ അവകാശം തലമുറകളിലേക്കു കൈമാറുന്നു; പാപിയുടെ സമ്പത്ത് നീതിമാന്‍മാര്‍ക്കായി സംഭരിക്കപ്പെട്ടതാണ്.23 ദരിദ്രരുടെ കൈയില്‍ തരിശുനിലം ധാരാളം ആഹാരം ഉത്പാദിപ്പിക്കുമായിരുന്നു; എന്നാല്‍, നീതി കെട്ടവന്‍, അതുകൈക്കലാക്കി തരിശിടുന്നു.24 മകനെ ശിക്ഷകൂടാതെ വളര്‍ത്തുന്നവന്‍ അവനെ വെറുക്കുന്നു; സ്നേഹമുള്ള പിതാവ് അവനു ശിക്ഷണം നല്‍കാന്‍ ജാഗരൂകത കാട്ടുന്നു.25 നീതിമാന് വിശപ്പടക്കാന്‍വേണ്ടത്ര വകയുണ്ട്; ദുഷ്ടനു പട്ടിണികിടക്കേണ്ടിവരും.